2012, സെപ്റ്റംബർ 12, ബുധനാഴ്‌ച

ഓര്‍മ്മകള്‍,ഓളങ്ങള്‍

അച്ചന്റെ പിറകില്‍ പാട വരമ്പിലൂടെ കതിര്‍ മണികള്‍ നോക്കി നടന്ന ബാല്യ കാലം .കുറച്ചുകൂടി വലുതായപ്പോള്‍ അമ്മയുടെ കൂടെ പാടത്ത് പണിക്ക് നില്‍ക്കുന്നവര്‍ക്കുള്ള  കഞ്ഞിയും കൊണ്ടായി പോക്ക് ,ഒരു പാത്രം എനിക്കും കരുതിയിട്ടുണ്ടാവും എന്തിനാണെന്നോ?എനിക്കും അവിടെയിരുന്നു കഞ്ഞി കുടിക്കണം ,കൂടെ അമ്മയുടെ ഒരു സ്പെഷല്‍ കറിയുണ്ട് പയറും,പച്ച പപ്പായയും (വീട്ടില്‍ തന്നെ ഉണ്ടാകും അത് കൊപ്പക്ക എന്നാണ് അവിടെ പറയുക)ചേര്‍ത്ത കറി ,പിന്നെ ഇഞ്ചി പുളിയും ഹോ എന്തൊരു കോമ്പിനേഷന്‍!!തൊട്ടു വള്ളത്തില്‍ പാത്രവും കഴുകി തിരിച്ചു പോരും .പാടത്തിലെ ആദ്യ പരിപാടി നിലം ഉഴല്‍ ആണ് .വേലായുധേട്ടന്‍ പോത്തിനെയും കൊണ്ട് വന്നു ചാണകവും ചവറുകളും ഇട്ട നിലം കലപ്പ കെട്ടി ഉഴുതു മറിക്കും ,പിന്നെ നിരപ്പാക്കും ,നിരപ്പാക്കുബോള്‍ വേലായുധേട്ടന്‍ പലകക്ക് മുകളില്‍ കയറി നില്‍ക്കും .പോത്തുകള്‍ വേലയുധേട്ടനെയും കൊണ്ട് പോകുന്ന കാഴ്ച്ച ഒരു രസമാണ് ,എത്ര ലാഘവത്തോടെയാണ് ആള്‍ അതില്‍ കയറി നിനിരുന്നത്.പിന്നെ വിത്ത് വിതക്കലായി .വരബിന്‍ മേലുള്ള ചക്രം ചവിട്ടി തോട്ടില്‍ നിന്നും അവശ്യതിനുള്ള വെള്ളം കയറ്റും.കുറേകാലം കഴിഞ്ഞപ്പോള്‍ ട്രക്ട്ടെര്‍ വന്നു, ട്രക്ട്ടെര്‍ അടിക്കുമ്പോള്‍ പാടത്തെ ചെളിയെല്ലാം കലങ്ങും,ആ കലക്കവെള്ളത്തില്‍ പൊങ്ങി വരുന്ന മീനെ പിടിക്കാന്‍ കുട്ടികള്‍ തൊട്ടു വയസയവര്‍ വരെയുള്ള ഒരു നീണ്ട  നിര തന്നെ കാണാം  ട്രക്ട്ടെറിനു  പിന്നില്‍. പിന്നെ വിത്ത്  വിതക്കലായി ,അതോടൊപ്പം തന്നെ പാടത്ത് ഒരു മാടം ഉയരും ഒരു വലിയ ഉന്നിപുര തന്നെ .ഓല കൊണ്ട് മറച്ച്  കൈത കാലുകൊണ്ട് ഇരിക്കാന് കിടക്കാനും പറ്റിയ ഒരു സെറ്റ് അപ്പ്‌ എല്ലാം ആയി.അവിടെ കാറ്റ് ഏറ്റു കിടന്നാല്‍ അറിയാതെ ഉറങ്ങി പോകും ,ആറ്റയെ(പ്രാവ്,കൊക്ക് എന്നിവ ഈ  വിതച്ച വിത്തില്‍ വന്നിരുന്നാല്‍ വിത്ത് താഴ്ന് പോയി മുളക്കില്ല ) ഓടിക്കാനും ,വളം കൊണ്ട് വെക്കാനും ,രാത്രിയില്‍ പാടത്തേക്കു വെള്ളം കയറ്റു  ബോള്‍ താമസിക്കാനും മറ്റുമാണ് ഈ താത്കാലിക ഷെഡ്‌ ഉണ്ടാക്കുന്നത്  .അന്ന്‌ ആറ്റ യെ ഓടിക്കുന്നതും മറ്റും ചെറിയകുട്ടികള്‍  ക്കുള്ള  പണിയാണ് പാട്ട മേല്‍ കൊട്ടിയും,പടക്കം പൊട്ടിച്ചും,പാടത്തിനു ചുറ്റും കാസറ്റ് വള്ളി കേട്ടിയോക്കെയാണ് ഇവറ്റകളെ ഓടിക്കുക .അതൊരു രണ്ട ആഴ്ച്ചയോളം തുടരും .അത് കഴിഞ്ഞാല്‍ പിന്നെ  മോട്ടോര്‍ വെച്ച് ആവിശ്യത്തിനു വെള്ളം കയറ്റുകയും,ഇറക്കുകയും ചെയ്യുക,ഞാറു പറിച്ചു നടുക ,കള  പിഴുതെടുക്കുക,മരുന്നടിക്കുക,വളം  ചെയ്യുക തുടങ്ങി പല പരിപാടികളും ഉണ്ട് .സ്വന്തം മക്കള്‍ എന്നപോലെ ഓരോ കര്‍ഷകനും അവരുടെ വിളകളെ പരിപാലിച്ചിരുന്നത് .അവസാനം സ്വര്‍ണ്ണ വര്‍ണ്ണമായ കതിര്കുലകള്‍ തലകുനിച്ച് ഇളം കാറ്റില്‍  ആടി ആടി നില്‍ക്കുന്നത് കാണുബോള്‍ അവരുടെ മനം നിറയും .തന്‍റെ വിയര്‍പ്പിന്റെ ഫലമായുണ്ട്ടായ ആ രത് നങ്ങള്‍ ഇളം വെയിലില്‍ തിളങ്ങുന്നത് കാണുബോള്‍ .പിന്നെ കൊയ്തായി അപ്പോഴേക്കും വീട്ടില്‍ മുറ്റത്ത് കളിമണ്ണ് കുഴച്ചു ഉണ്ടാക്കിയ വലിയ കളം ഉണ്ടാക്കിയിരിക്കും, കൊയ്തു കൊണ്ടുകരുന്ന കറ്റ വെയ്ക്കാന്‍ ആണിത് .തേച്ചു മൂര്‍ച്ച കൂട്ടിയ അരിവാളുമായി ഓരോ വീട്ടിലെയും ,ആണും പെണ്ണും,വയസയവര്‍ വരെ ഇറങ്ങും കൊയ്തുപാട്ടിന്റെ ഈണത്തില്‍  അവര്‍ കൊയ്ത്  കറ്റ  കെട്ടി മുന്നേറും,വൈകുന്നെരമാവുബോള്‍ ഇ കറ്റകള്‍ കളത്തിലേക്ക്‌ ചുവന്നു കൊണ്ട് വരുന്നതിനു സ്കൂള്‍ വിട്ടു വന്ന ഇവരുടെ മക്കളും കൂടും.അതൊരു ഉത്സവ കാലമായിരുന്നു വീട്ടില്‍ അമ്മക്ക് നിന്ന് തിരിയാനുള്ള നുള്ള സമയം ഉണ്ടാകില്ല ,പാടത്തുള്ള വര്‍ക്ക് സമയാസമയങ്ങളില്‍,കഞ്ഞി,ചോറ്,ചായ,പലഹാരം,അങ്ങനെ എല്ലാതും അമ്മ തന്നെയാണ് ചെയ്യുക.വൈകുന്നേരമായാല്‍ ചൂട്ടോക്കെ കത്തിച്ചു ഓരോ വീട്ടില്‍ നിനും ഇ കൊയുത്തു വെച്ച കറ്റ മെതിക്കാനായി എല്ലാവരും കൂടി വരും,നാട്ടു വര്‍ത്തമാനവും പറഞ്ഞു പാതിരാവരെ തുടരും ഇത് .ഞാങ്ങളും  ഉറക്കൊമോഴിച് ഇതൊക്കെ കണ്ടിരിക്കും,മെതിചെടുത്ത  നെല്‍ മണികള്‍ കാറ്റത്ത് ഉമി കളഞ്ഞു വൃത്തിയാക്കി എടുക്കും .പിന്നെ പറകൊണ്ട് ഓരോരോത്തരുടെയും നെല്ല് അളക്കും.(പൊലി  അളക്കുക എന്നാണ് പറയുക.)ഇത്ര പറ ഉടമസ്ഥനു അള ക്ക് ബോള്‍ ഒരു പറ പണിചെയ്ത ആള്‍ക്ക് അതായിരുന്നു കണക്.ഏറ്റവും കൂടുതല്‍ പൊലി അളക്കുന്നതിനുള്ള മത്സരം പോലും ഉണ്ടായിരുന്നു അന്ന്.വൈകോല്‍ കറ്റ  കാളാക്കി കുറെ വില്‍ക്കും  ബാക്കിയുള്ളത് ഉണക്കി തുറു (ഒരു വലിയ മരത്തിനു ചുറ്റും ഉണക്കിയ വയ്ക്കോല്‍ ഒരാള്‍ നിന്ന് ഒരു വലിയ കുന്നു പോലെ ഉണ്ടാക്കുന്നത്)ഇടും .ആ വര്‍ഷത്തെ വിട്ടിലെ പശു വിനു വേണ്ട വൈക്കോല്‍ അതിലുണ്ടാവും.അങ്ങനെ ആ കൊല്ലത്തെ കൊയ്തുല്സവത്തിനു പരിസമാപ്തിയാകും. പിന്നെ മഴയായി കൊയ്തുതിര്‍ത്ത നെല്‍ പാട ങ്ങള്‍ എല്ലാം വെള്ളം കൊണ്ട് നിറയും.ആദ്യം പണിത ആ മാടത്തിന്റെ കൈത കാലുകള്‍ മാത്രം മുളച്ചു പൊന്തി നില്‍ക്കുന്നുണ്ടാവും നമ്മുടെ കണ്ട്ത്തിന്റെ അടയാളം പോലെ .അടുത്ത പ്രാവിശ്യം വരുബോളും  ഞാനിവിടെ ഉണ്ടാവും ട്ടോ.എന്ന് പറയുന്നതുപോലെ ........ഓര്‍മ്മകള്‍,ഓളങ്ങള്‍ പോലെ  .