2013, ജനുവരി 2, ബുധനാഴ്‌ച

ചെത്തുകാര്‍


ബാല്യത്തിന് പേടിയും കൗമാരത്തിന് പ്രണയവും വാര്ധക്യത്തിന് ലഹരിയും നല്കിയവരായിരുന്നു ചെത്തുകാര്‍.ഒരുകാലം കേരളത്തിന്റെ പുലരികളിലേയും അന്തികളിലേയും പതിവു കാഴ്ച.മലയാളിയുടെ പൗരുഷപ്രതീകം.പൊക്കിള് വരെയെത്തുന്ന സ്വര്ണ്ണമാലയിട്ട് , ഒറ്റത്തോര്ത്തുടുത്ത് സൈക്കിളില്സഞ്ചരിച്ച ചെത്തുകാര്‍ .. ആണത്തം ഉയരങ്ങള്കീഴടക്കാനുള്ളതാണെന്ന് പഠിപ്പിച്ചത് അവരായിരുന്നു.അതുകൊണ്ടുതന്നെ നമ്മള്മുകളിലേക്ക് നോക്കി അസൂയപ്പെട്ടു.കണ്ണുകള്തീക്കട്ടകള്‍.തലയൊരു മസ്തകം.ശരീരം ബലിഷ്ഠം.നടത്തം അതിവേഗം.ചിലരുടെ വയര്കള്ളുശേഖരിക്കാനുള്ള മാട്ടം പോലെ ....... പ്രണയകഥകളിലെ വില്ലന്മാര്‍.കാരണം ദൈവത്തെപ്പോലെ അവരും എല്ലാം കാണുന്നവരായിരുന്നു.ചെത്തുതെങ്ങിന്റെ മുകളിലിരുന്ന് ജോലിചെയ്യുമ്പോള്ദേശത്തിന്റെ ഏരിയല്വ്യൂ അവര്ക്ക് ലഭിച്ചു. കാഴ്ചയില്‍, ആര്ആരോടൊക്കെ അന്ന്
പ്രണയത്തിലാണ് എന്നവര്ക്ക് എളുപ്പം മനസ്സിലാകും
ചെത്തുകാര്അത്യുന്നതങ്ങളില്തെങ്ങിന്റെ മഹത്വം കണ്ടെത്തി.ഭൂമിയില്സന്മസ്സുള്ളവരും ഇല്ലാത്തവരുമായ ഒരുപാട് പേര്അവര്കൊണ്ടുവരുന്ന സമാധാനം കാത്തുകഴിഞ്ഞു.
രാവിലെകളുടെ താളമായിരുന്നു തെങ്ങുചെത്തുന്നതിന്റെ ശബ്ദം.മരംകൊത്തികളെ പോലെ തെങ്ങിന്മുകളിലിരുന്ന് ചെത്തുകാര്പ്രത്യേക ഈണത്തില്ശബ്ദിച്ചു.മക്കള്ക്കു പിന്നാലെ പ്രാതലുമായി പ്രയാസപ്പെട്ടിരുന്ന അമ്മമാരുടെ ആശ്വാസമായിരുന്നു തെങ്ങിറങ്ങി വരുന്ന ചെത്തുകാര്‍. ചെങ്കണ്ണു കാണുമ്പോള്തന്നെ അറിയാതെ വാപൊളിച്ചുപോകും.എന്നിട്ടും വഴങ്ങാത്ത കുറുമ്പന്മാര്ക്കുള്ള ആയുധമായിരുന്നു പച്ചഈര്ക്കിലുകള്‍.
ചെത്തുകാര്ക്കായി.സമ്പന്നരുടെ വീടുകളിലെ അന്ത:പുരങ്ങളില്നിന്ന്് കാതരമായ ചില നോട്ടങ്ങള്അവരെത്തേടി ചെന്നു.താഴെയുള്ളവര്അറിയാതെ ഉയരങ്ങളില്കണ്ണും കണ്ണുമിടഞ്ഞു.പടികളടഞ്ഞു.പിണ്ഡങ്ങളുരുണ്ടു.
അന്തിച്ചെത്തുകാരെ കാത്ത് തെങ്ങിനു കീഴേ കള്ളരിപ്പന്മീശകളുള്ള വയസ്സന്മാര്കൊതിയോടെ നിന്നു.കരുണ പോലെ കിട്ടുന്ന ഇത്തിരി രസത്തിനായി കൈനീട്ടി.
കാലം പലതിലേക്കും പാലം പണിതപ്പോള്ചെത്തുകാരനും ര്‍മകള്‍  ആകുന്നൂ

ഗ്രാമത്തിന്റെ ചായകട



ചായക്കടകളും കലുങ്കുകളും അമ്പലപ്പറമ്പുകളും ആല്ത്തറകളും നാട്ടിന്പുറത്തിന്റെ ഇരിപ്പുകേന്ദ്രങ്ങളായിരുന്നു.രാവിലെയും വൈകിട്ടും നിവര്ത്തിവച്ച പത്രങ്ങള്‍  പോലെയായിരുന്നു ചായക്കടകള്‍ .
സ്ട്രോങ്ങിലും മീഡിയത്തിലും നാട്ടുവര്ത്തമാനങ്ങള് പങ്കുവയ്ക്കപ്പെട്ട ചില്ലുഗ്ലാസ്സുകള്‍ .അമേരിക്കന് പ്രസിഡന്റ് മുതല് അയല്പക്കക്കാരന് വരെയുള്ള ഇരകളുമായി, പരദൂഷണപ്പരുന്തുകള് പറന്നിറങ്ങിയ താഴ്വരകള്‍ . നാട്ടിലെ എല്ലാ ജനനമരണങ്ങളും ആദ്യം സഭകളില് രജിസ്റ്റര് ചെയ്യപ്പെട്ടു.എല്ലാ പ്രണയങ്ങളും തുറന്ന കത്തിലെപ്പോലെ പരസ്യമായി................. 
ഒരാള് പത്രം നിവര്ത്തിപ്പിടിച്ചു.പുട്ടു വേവുന്നതിന്റേയും ദോശ ചുടുന്നതിന്റേയും ഗന്ധങ്ങള്ക്കിടയിലിരുന്ന് അയാള് വാര്ത്തകള്‍  വായിച്ചുകൊണ്ടേയിരുന്നു(അക്ഷരം വായിക്കാന്‍ അറിയാത്തവര്‍ക്ക് അതൊരു ഉപകാരമായിരുന്നു ). കേട്ടിരുന്നവര് ചായക്കൊപ്പം അത് മൊത്തിക്കുടിച്ചു.ഇടയ്ക്കിടയ്ക്ക് തേങ്ങാപ്പീരയെന്നോണം അഭിപ്രായങ്ങളിട്ടു.അപ്പോള്‍  അവതാരകനെപ്പോലെ ചായക്കടക്കാരന് ഇടപെടുമായിരുന്നു.ഇതിനിടയില് ചില നിശബ്ദകാണികള് തെളിഞ്ഞുവരുന്ന പുലര്കാലത്തിലേക്ക് അലസമായി ബീഡിപ്പുക ഊതിവിട്ടു.
കക്ഷത്തില് ഡയറിയുമായി വന്ന് പരിപ്പുവടചോദിച്ച പഴയ സഖാക്കന്മാരും കഞ്ഞിമുക്കിയ ഖദറിന്റെ മൂര്ച്ചയില് കാലിച്ചായ കടം പറഞ്ഞവരും സംഗമിച്ചിരുന്നത് ചായക്കടകളിലായിരുന്നു. അങ്ങനെ അവിടം പാവപ്പെട്ടവന്റെ പോളിറ്റ്ബ്യൂറോയും ഹൈക്കമാന്ഡുമായി.ഗ്ലാസ്സുകള് ഉടയുകയും കടം പെരുകുകയും ചെയ്തപ്പോള് മലയാളത്തിലെ ഏറ്റവും പ്രചാരമേറിയ മുന്നറിയിപ്പ് ഉണ്ടായി:ഇന്ന് രൊക്കം നാളെ കടം..രാഷ്ട്രീയം പറയരുത്.
പ്രപഞ്ചത്തിന്റെ ഏതുകോണില്പോയാലും ഒരുചായകുടിക്കുമ്പോള്അവന്നാടിനെ ഓര്ത്തുപോകുന്നു.അപ്പോള്കാലൊടിഞ്ഞ ഒരു ബഞ്ചും എണ്ണപുരണ്ട ചില്ലലമാരയും മനസ്സിലേക്കെത്തും.ഹൃദയത്തിലിരുന്ന് ഒരു പഴഞ്ചന്റേഡിയോ പാടും.ഏതു ഗ്രാമത്തിനുമുണ്ടാകും സ്വന്തമായൊരു ചായക്കട. ഞങ്ങളുടെ നാട്ടിലു  മുണ്ടായിരുന്നു ഒരു ചായകട കാതിരപ്ല  ടെ ചായകട .