2014, മേയ് 20, ചൊവ്വാഴ്ച

സംഗതി പണ്ടാണ് .......
സെക്കന്ഡ് ഷോ സിനിമ കഴിഞ്ഞു വരുന്ന വഴിയാണ് പൊത്താനി അമ്പലം കിഴക്കെനട എത്തിയതോടെ കൂട്ടുകാര്‍ എല്ലാം ഒരേ വഴിക്കായി, അവരവരുടെ വീടുകളിലേക്ക് പോയി .ഇനി ഞാനും ഒരു കൂട്ടുകാരനും മാത്രം അമ്പലത്തിന്റെ തെക്കേ ഇട വഴി കടന്നു....... ഇനി പടിഞ്ഞ്ഞാറെ നടയിലെ കൊട്ടാരവളപ്പും കടന്നു വേണം വീടെത്താൻ (കൊട്ടരവളപ്പ് പേര് പോലെ തന്നെ ഒരു വലിയ പറമ്പും ഒരു ചെറിയ കൊട്ടാരം പോലത്തെ അമ്പല ഓഫീസും )ചെറുതായി പേടി നടക്കുബോളെ ഉണ്ട് ,കൂടാതെ വായിച്ച മന്ത്ര വാദ കഥകളും കൂടിയായപ്പോള്‍ പിന്നെയും കൂടി ,കൂടെയുള്ളവനേ അത് അറിയിക്കണ്ടന്നു വെച്ച് നടത്തത്തിന് സ്പീഡ് കൂട്ടി .കൂട്ടുകാരന്റെ വീട് എത്താറായി അവനെ വീട്ടിൽ വിട്ടിട്ടു വേണം എനിക്ക് പോകാൻ .അവനെ വീടിന്റെ പടി വരെയാക്കി യാത്ര പറഞ്ഞു ഇനി ഒന്നും നോക്കാനില്ല കാലുകൾ നീട്ടി വെച്ച് നൂറെ നൂറിൽ പിടിച്ചു ....കുറച്ചിടെ നടന്നു എന്തോ ..... പിറകിലും ആരോ നടക്കുന്നപോലെ ....!!!!!!!!! "എയ്യ് തോന്നിയതാവും" .കുറച്ചൂടെ നടന്നു അല്ല പിറകിൽ ആരോ ഉണ്ട് .....മുട്ട് കൂട്ടിയിടിക്കുന്നുണ്ടോ ....ആരായിരിക്കും ചുടല? മറുത ?രക്ഷസ്സ് ?കുട്ടി ച്ചാത്തൻ ?ഒടിയൻ ? അതോ ലോക്കൽ പ്രെതങ്ങളോ.......
ചുന്നാബുണ്ടോ....ചേട്ടാ?????? അതായിരിക്കും അടുത്ത ചോദ്യം .........എന്തായാലും കഴിഞ്ഞു... ഇനിയിപ്പോ തിരിഞ്ഞു നോക്കാതെ ഓടിയാലോ ?എന്ത് കാര്യം അപ്പൊ കഴുത്തിൽ പിടി വീണാലോ!!!!!! ...ഇനിയിപ്പോ തിരിഞ്ഞു നോക്ക തന്നെ ...ഉള്ള ധയിരം സംഭരിച്ചു തിരിഞ്ഞു നോക്കി ....ദേ നിക്കുന്നു ഞാൻ കൊണ്ടാക്കിയ കൂട്ടുകാരാൻ ഒരു വിളറിയ ചിരിയുമായി ...........
"ഡാ പുല്ലേ ##### ്്്്് മനുഷനെ പേടിപ്പിക്കാന്നയിട്ടു... .......നിന്നെ യല്ലേ ഞാൻ ഇപ്പൊ കൊണ്ടുവന്ന് ആക്കിയെ? എന്നിട്ട്
മനുഷന്റെ കിളി പോയി "
"അതേയ് അത് ശരിയാ ഞാൻ വീടിന്‍റെ മുൻപിൽ നിന്ന് രണ്ടു പ്രാവിശ്യം അമ്മേനെ വിളിച്ചു..... പക്ഷെ അമ്മ എന്നീട്ടില്ല എനിക്ക് പെട്യായി....ഞാന്‍ അപ്പത്തന്നെ ചേട്ടന്റെ പിന്നാലെ പിടിച്ചു ......
ഇനിയിപ്പോ അമ്മ എന്നീട്ടു വന്നിട്ട് നിങ്ങ പോയാ മതി ...ഒന്നുടെ വരോ?"
ഇവനോട് ഇനി എന്ത് പറയാൻ ...വീണ്ടും അവനെ കൊണ്ടാക്കി അമ്മയെ വിളിചെന്നീപിച്ചു അവിടെ നിന്ന് ഒരു ടോര്ച്ചും വാങ്ങി വീടും വീട്ടിലോട്ട് .........
എന്നാലും
സത്യത്തിൽ ഈ പ്രേതങ്ങള്‍ ഉണ്ടോ ...ഇല്ലേ .. എന്തീനാ പെടിക്കന്നെ ല്ലേ?,,,,,എന്തേ നിനക്ക് പേടി ഇണ്ടാ എനിക്ക് കുറേശ്ശെ ഇണ്ട് ....(കടപ്പാട് ഇന്നസെന്റ് )
 — feeling കുമാരേട്ടാ................ ആരാത് ആരാ ന്നു പറയല്ലേ നല്ലത്.

2013, ജനുവരി 2, ബുധനാഴ്‌ച

ചെത്തുകാര്‍


ബാല്യത്തിന് പേടിയും കൗമാരത്തിന് പ്രണയവും വാര്ധക്യത്തിന് ലഹരിയും നല്കിയവരായിരുന്നു ചെത്തുകാര്‍.ഒരുകാലം കേരളത്തിന്റെ പുലരികളിലേയും അന്തികളിലേയും പതിവു കാഴ്ച.മലയാളിയുടെ പൗരുഷപ്രതീകം.പൊക്കിള് വരെയെത്തുന്ന സ്വര്ണ്ണമാലയിട്ട് , ഒറ്റത്തോര്ത്തുടുത്ത് സൈക്കിളില്സഞ്ചരിച്ച ചെത്തുകാര്‍ .. ആണത്തം ഉയരങ്ങള്കീഴടക്കാനുള്ളതാണെന്ന് പഠിപ്പിച്ചത് അവരായിരുന്നു.അതുകൊണ്ടുതന്നെ നമ്മള്മുകളിലേക്ക് നോക്കി അസൂയപ്പെട്ടു.കണ്ണുകള്തീക്കട്ടകള്‍.തലയൊരു മസ്തകം.ശരീരം ബലിഷ്ഠം.നടത്തം അതിവേഗം.ചിലരുടെ വയര്കള്ളുശേഖരിക്കാനുള്ള മാട്ടം പോലെ ....... പ്രണയകഥകളിലെ വില്ലന്മാര്‍.കാരണം ദൈവത്തെപ്പോലെ അവരും എല്ലാം കാണുന്നവരായിരുന്നു.ചെത്തുതെങ്ങിന്റെ മുകളിലിരുന്ന് ജോലിചെയ്യുമ്പോള്ദേശത്തിന്റെ ഏരിയല്വ്യൂ അവര്ക്ക് ലഭിച്ചു. കാഴ്ചയില്‍, ആര്ആരോടൊക്കെ അന്ന്
പ്രണയത്തിലാണ് എന്നവര്ക്ക് എളുപ്പം മനസ്സിലാകും
ചെത്തുകാര്അത്യുന്നതങ്ങളില്തെങ്ങിന്റെ മഹത്വം കണ്ടെത്തി.ഭൂമിയില്സന്മസ്സുള്ളവരും ഇല്ലാത്തവരുമായ ഒരുപാട് പേര്അവര്കൊണ്ടുവരുന്ന സമാധാനം കാത്തുകഴിഞ്ഞു.
രാവിലെകളുടെ താളമായിരുന്നു തെങ്ങുചെത്തുന്നതിന്റെ ശബ്ദം.മരംകൊത്തികളെ പോലെ തെങ്ങിന്മുകളിലിരുന്ന് ചെത്തുകാര്പ്രത്യേക ഈണത്തില്ശബ്ദിച്ചു.മക്കള്ക്കു പിന്നാലെ പ്രാതലുമായി പ്രയാസപ്പെട്ടിരുന്ന അമ്മമാരുടെ ആശ്വാസമായിരുന്നു തെങ്ങിറങ്ങി വരുന്ന ചെത്തുകാര്‍. ചെങ്കണ്ണു കാണുമ്പോള്തന്നെ അറിയാതെ വാപൊളിച്ചുപോകും.എന്നിട്ടും വഴങ്ങാത്ത കുറുമ്പന്മാര്ക്കുള്ള ആയുധമായിരുന്നു പച്ചഈര്ക്കിലുകള്‍.
ചെത്തുകാര്ക്കായി.സമ്പന്നരുടെ വീടുകളിലെ അന്ത:പുരങ്ങളില്നിന്ന്് കാതരമായ ചില നോട്ടങ്ങള്അവരെത്തേടി ചെന്നു.താഴെയുള്ളവര്അറിയാതെ ഉയരങ്ങളില്കണ്ണും കണ്ണുമിടഞ്ഞു.പടികളടഞ്ഞു.പിണ്ഡങ്ങളുരുണ്ടു.
അന്തിച്ചെത്തുകാരെ കാത്ത് തെങ്ങിനു കീഴേ കള്ളരിപ്പന്മീശകളുള്ള വയസ്സന്മാര്കൊതിയോടെ നിന്നു.കരുണ പോലെ കിട്ടുന്ന ഇത്തിരി രസത്തിനായി കൈനീട്ടി.
കാലം പലതിലേക്കും പാലം പണിതപ്പോള്ചെത്തുകാരനും ര്‍മകള്‍  ആകുന്നൂ

ഗ്രാമത്തിന്റെ ചായകട



ചായക്കടകളും കലുങ്കുകളും അമ്പലപ്പറമ്പുകളും ആല്ത്തറകളും നാട്ടിന്പുറത്തിന്റെ ഇരിപ്പുകേന്ദ്രങ്ങളായിരുന്നു.രാവിലെയും വൈകിട്ടും നിവര്ത്തിവച്ച പത്രങ്ങള്‍  പോലെയായിരുന്നു ചായക്കടകള്‍ .
സ്ട്രോങ്ങിലും മീഡിയത്തിലും നാട്ടുവര്ത്തമാനങ്ങള് പങ്കുവയ്ക്കപ്പെട്ട ചില്ലുഗ്ലാസ്സുകള്‍ .അമേരിക്കന് പ്രസിഡന്റ് മുതല് അയല്പക്കക്കാരന് വരെയുള്ള ഇരകളുമായി, പരദൂഷണപ്പരുന്തുകള് പറന്നിറങ്ങിയ താഴ്വരകള്‍ . നാട്ടിലെ എല്ലാ ജനനമരണങ്ങളും ആദ്യം സഭകളില് രജിസ്റ്റര് ചെയ്യപ്പെട്ടു.എല്ലാ പ്രണയങ്ങളും തുറന്ന കത്തിലെപ്പോലെ പരസ്യമായി................. 
ഒരാള് പത്രം നിവര്ത്തിപ്പിടിച്ചു.പുട്ടു വേവുന്നതിന്റേയും ദോശ ചുടുന്നതിന്റേയും ഗന്ധങ്ങള്ക്കിടയിലിരുന്ന് അയാള് വാര്ത്തകള്‍  വായിച്ചുകൊണ്ടേയിരുന്നു(അക്ഷരം വായിക്കാന്‍ അറിയാത്തവര്‍ക്ക് അതൊരു ഉപകാരമായിരുന്നു ). കേട്ടിരുന്നവര് ചായക്കൊപ്പം അത് മൊത്തിക്കുടിച്ചു.ഇടയ്ക്കിടയ്ക്ക് തേങ്ങാപ്പീരയെന്നോണം അഭിപ്രായങ്ങളിട്ടു.അപ്പോള്‍  അവതാരകനെപ്പോലെ ചായക്കടക്കാരന് ഇടപെടുമായിരുന്നു.ഇതിനിടയില് ചില നിശബ്ദകാണികള് തെളിഞ്ഞുവരുന്ന പുലര്കാലത്തിലേക്ക് അലസമായി ബീഡിപ്പുക ഊതിവിട്ടു.
കക്ഷത്തില് ഡയറിയുമായി വന്ന് പരിപ്പുവടചോദിച്ച പഴയ സഖാക്കന്മാരും കഞ്ഞിമുക്കിയ ഖദറിന്റെ മൂര്ച്ചയില് കാലിച്ചായ കടം പറഞ്ഞവരും സംഗമിച്ചിരുന്നത് ചായക്കടകളിലായിരുന്നു. അങ്ങനെ അവിടം പാവപ്പെട്ടവന്റെ പോളിറ്റ്ബ്യൂറോയും ഹൈക്കമാന്ഡുമായി.ഗ്ലാസ്സുകള് ഉടയുകയും കടം പെരുകുകയും ചെയ്തപ്പോള് മലയാളത്തിലെ ഏറ്റവും പ്രചാരമേറിയ മുന്നറിയിപ്പ് ഉണ്ടായി:ഇന്ന് രൊക്കം നാളെ കടം..രാഷ്ട്രീയം പറയരുത്.
പ്രപഞ്ചത്തിന്റെ ഏതുകോണില്പോയാലും ഒരുചായകുടിക്കുമ്പോള്അവന്നാടിനെ ഓര്ത്തുപോകുന്നു.അപ്പോള്കാലൊടിഞ്ഞ ഒരു ബഞ്ചും എണ്ണപുരണ്ട ചില്ലലമാരയും മനസ്സിലേക്കെത്തും.ഹൃദയത്തിലിരുന്ന് ഒരു പഴഞ്ചന്റേഡിയോ പാടും.ഏതു ഗ്രാമത്തിനുമുണ്ടാകും സ്വന്തമായൊരു ചായക്കട. ഞങ്ങളുടെ നാട്ടിലു  മുണ്ടായിരുന്നു ഒരു ചായകട കാതിരപ്ല  ടെ ചായകട . 

2012, സെപ്റ്റംബർ 12, ബുധനാഴ്‌ച

ഓര്‍മ്മകള്‍,ഓളങ്ങള്‍

അച്ചന്റെ പിറകില്‍ പാട വരമ്പിലൂടെ കതിര്‍ മണികള്‍ നോക്കി നടന്ന ബാല്യ കാലം .കുറച്ചുകൂടി വലുതായപ്പോള്‍ അമ്മയുടെ കൂടെ പാടത്ത് പണിക്ക് നില്‍ക്കുന്നവര്‍ക്കുള്ള  കഞ്ഞിയും കൊണ്ടായി പോക്ക് ,ഒരു പാത്രം എനിക്കും കരുതിയിട്ടുണ്ടാവും എന്തിനാണെന്നോ?എനിക്കും അവിടെയിരുന്നു കഞ്ഞി കുടിക്കണം ,കൂടെ അമ്മയുടെ ഒരു സ്പെഷല്‍ കറിയുണ്ട് പയറും,പച്ച പപ്പായയും (വീട്ടില്‍ തന്നെ ഉണ്ടാകും അത് കൊപ്പക്ക എന്നാണ് അവിടെ പറയുക)ചേര്‍ത്ത കറി ,പിന്നെ ഇഞ്ചി പുളിയും ഹോ എന്തൊരു കോമ്പിനേഷന്‍!!തൊട്ടു വള്ളത്തില്‍ പാത്രവും കഴുകി തിരിച്ചു പോരും .പാടത്തിലെ ആദ്യ പരിപാടി നിലം ഉഴല്‍ ആണ് .വേലായുധേട്ടന്‍ പോത്തിനെയും കൊണ്ട് വന്നു ചാണകവും ചവറുകളും ഇട്ട നിലം കലപ്പ കെട്ടി ഉഴുതു മറിക്കും ,പിന്നെ നിരപ്പാക്കും ,നിരപ്പാക്കുബോള്‍ വേലായുധേട്ടന്‍ പലകക്ക് മുകളില്‍ കയറി നില്‍ക്കും .പോത്തുകള്‍ വേലയുധേട്ടനെയും കൊണ്ട് പോകുന്ന കാഴ്ച്ച ഒരു രസമാണ് ,എത്ര ലാഘവത്തോടെയാണ് ആള്‍ അതില്‍ കയറി നിനിരുന്നത്.പിന്നെ വിത്ത് വിതക്കലായി .വരബിന്‍ മേലുള്ള ചക്രം ചവിട്ടി തോട്ടില്‍ നിന്നും അവശ്യതിനുള്ള വെള്ളം കയറ്റും.കുറേകാലം കഴിഞ്ഞപ്പോള്‍ ട്രക്ട്ടെര്‍ വന്നു, ട്രക്ട്ടെര്‍ അടിക്കുമ്പോള്‍ പാടത്തെ ചെളിയെല്ലാം കലങ്ങും,ആ കലക്കവെള്ളത്തില്‍ പൊങ്ങി വരുന്ന മീനെ പിടിക്കാന്‍ കുട്ടികള്‍ തൊട്ടു വയസയവര്‍ വരെയുള്ള ഒരു നീണ്ട  നിര തന്നെ കാണാം  ട്രക്ട്ടെറിനു  പിന്നില്‍. പിന്നെ വിത്ത്  വിതക്കലായി ,അതോടൊപ്പം തന്നെ പാടത്ത് ഒരു മാടം ഉയരും ഒരു വലിയ ഉന്നിപുര തന്നെ .ഓല കൊണ്ട് മറച്ച്  കൈത കാലുകൊണ്ട് ഇരിക്കാന് കിടക്കാനും പറ്റിയ ഒരു സെറ്റ് അപ്പ്‌ എല്ലാം ആയി.അവിടെ കാറ്റ് ഏറ്റു കിടന്നാല്‍ അറിയാതെ ഉറങ്ങി പോകും ,ആറ്റയെ(പ്രാവ്,കൊക്ക് എന്നിവ ഈ  വിതച്ച വിത്തില്‍ വന്നിരുന്നാല്‍ വിത്ത് താഴ്ന് പോയി മുളക്കില്ല ) ഓടിക്കാനും ,വളം കൊണ്ട് വെക്കാനും ,രാത്രിയില്‍ പാടത്തേക്കു വെള്ളം കയറ്റു  ബോള്‍ താമസിക്കാനും മറ്റുമാണ് ഈ താത്കാലിക ഷെഡ്‌ ഉണ്ടാക്കുന്നത്  .അന്ന്‌ ആറ്റ യെ ഓടിക്കുന്നതും മറ്റും ചെറിയകുട്ടികള്‍  ക്കുള്ള  പണിയാണ് പാട്ട മേല്‍ കൊട്ടിയും,പടക്കം പൊട്ടിച്ചും,പാടത്തിനു ചുറ്റും കാസറ്റ് വള്ളി കേട്ടിയോക്കെയാണ് ഇവറ്റകളെ ഓടിക്കുക .അതൊരു രണ്ട ആഴ്ച്ചയോളം തുടരും .അത് കഴിഞ്ഞാല്‍ പിന്നെ  മോട്ടോര്‍ വെച്ച് ആവിശ്യത്തിനു വെള്ളം കയറ്റുകയും,ഇറക്കുകയും ചെയ്യുക,ഞാറു പറിച്ചു നടുക ,കള  പിഴുതെടുക്കുക,മരുന്നടിക്കുക,വളം  ചെയ്യുക തുടങ്ങി പല പരിപാടികളും ഉണ്ട് .സ്വന്തം മക്കള്‍ എന്നപോലെ ഓരോ കര്‍ഷകനും അവരുടെ വിളകളെ പരിപാലിച്ചിരുന്നത് .അവസാനം സ്വര്‍ണ്ണ വര്‍ണ്ണമായ കതിര്കുലകള്‍ തലകുനിച്ച് ഇളം കാറ്റില്‍  ആടി ആടി നില്‍ക്കുന്നത് കാണുബോള്‍ അവരുടെ മനം നിറയും .തന്‍റെ വിയര്‍പ്പിന്റെ ഫലമായുണ്ട്ടായ ആ രത് നങ്ങള്‍ ഇളം വെയിലില്‍ തിളങ്ങുന്നത് കാണുബോള്‍ .പിന്നെ കൊയ്തായി അപ്പോഴേക്കും വീട്ടില്‍ മുറ്റത്ത് കളിമണ്ണ് കുഴച്ചു ഉണ്ടാക്കിയ വലിയ കളം ഉണ്ടാക്കിയിരിക്കും, കൊയ്തു കൊണ്ടുകരുന്ന കറ്റ വെയ്ക്കാന്‍ ആണിത് .തേച്ചു മൂര്‍ച്ച കൂട്ടിയ അരിവാളുമായി ഓരോ വീട്ടിലെയും ,ആണും പെണ്ണും,വയസയവര്‍ വരെ ഇറങ്ങും കൊയ്തുപാട്ടിന്റെ ഈണത്തില്‍  അവര്‍ കൊയ്ത്  കറ്റ  കെട്ടി മുന്നേറും,വൈകുന്നെരമാവുബോള്‍ ഇ കറ്റകള്‍ കളത്തിലേക്ക്‌ ചുവന്നു കൊണ്ട് വരുന്നതിനു സ്കൂള്‍ വിട്ടു വന്ന ഇവരുടെ മക്കളും കൂടും.അതൊരു ഉത്സവ കാലമായിരുന്നു വീട്ടില്‍ അമ്മക്ക് നിന്ന് തിരിയാനുള്ള നുള്ള സമയം ഉണ്ടാകില്ല ,പാടത്തുള്ള വര്‍ക്ക് സമയാസമയങ്ങളില്‍,കഞ്ഞി,ചോറ്,ചായ,പലഹാരം,അങ്ങനെ എല്ലാതും അമ്മ തന്നെയാണ് ചെയ്യുക.വൈകുന്നേരമായാല്‍ ചൂട്ടോക്കെ കത്തിച്ചു ഓരോ വീട്ടില്‍ നിനും ഇ കൊയുത്തു വെച്ച കറ്റ മെതിക്കാനായി എല്ലാവരും കൂടി വരും,നാട്ടു വര്‍ത്തമാനവും പറഞ്ഞു പാതിരാവരെ തുടരും ഇത് .ഞാങ്ങളും  ഉറക്കൊമോഴിച് ഇതൊക്കെ കണ്ടിരിക്കും,മെതിചെടുത്ത  നെല്‍ മണികള്‍ കാറ്റത്ത് ഉമി കളഞ്ഞു വൃത്തിയാക്കി എടുക്കും .പിന്നെ പറകൊണ്ട് ഓരോരോത്തരുടെയും നെല്ല് അളക്കും.(പൊലി  അളക്കുക എന്നാണ് പറയുക.)ഇത്ര പറ ഉടമസ്ഥനു അള ക്ക് ബോള്‍ ഒരു പറ പണിചെയ്ത ആള്‍ക്ക് അതായിരുന്നു കണക്.ഏറ്റവും കൂടുതല്‍ പൊലി അളക്കുന്നതിനുള്ള മത്സരം പോലും ഉണ്ടായിരുന്നു അന്ന്.വൈകോല്‍ കറ്റ  കാളാക്കി കുറെ വില്‍ക്കും  ബാക്കിയുള്ളത് ഉണക്കി തുറു (ഒരു വലിയ മരത്തിനു ചുറ്റും ഉണക്കിയ വയ്ക്കോല്‍ ഒരാള്‍ നിന്ന് ഒരു വലിയ കുന്നു പോലെ ഉണ്ടാക്കുന്നത്)ഇടും .ആ വര്‍ഷത്തെ വിട്ടിലെ പശു വിനു വേണ്ട വൈക്കോല്‍ അതിലുണ്ടാവും.അങ്ങനെ ആ കൊല്ലത്തെ കൊയ്തുല്സവത്തിനു പരിസമാപ്തിയാകും. പിന്നെ മഴയായി കൊയ്തുതിര്‍ത്ത നെല്‍ പാട ങ്ങള്‍ എല്ലാം വെള്ളം കൊണ്ട് നിറയും.ആദ്യം പണിത ആ മാടത്തിന്റെ കൈത കാലുകള്‍ മാത്രം മുളച്ചു പൊന്തി നില്‍ക്കുന്നുണ്ടാവും നമ്മുടെ കണ്ട്ത്തിന്റെ അടയാളം പോലെ .അടുത്ത പ്രാവിശ്യം വരുബോളും  ഞാനിവിടെ ഉണ്ടാവും ട്ടോ.എന്ന് പറയുന്നതുപോലെ ........ഓര്‍മ്മകള്‍,ഓളങ്ങള്‍ പോലെ  .

2011, ഏപ്രിൽ 27, ബുധനാഴ്‌ച

ഒരു വട്ടം കൂടി ..


 ഒരു വട്ടം കൂടി ആ ഗതകാല സ്മരണ കള്‍ തന്‍ പ്രദക്ഷിണ   വഴിയിലൂടെകടന്നു പോകുകയാണ്  
തിരക്കുകള്‍ക്കും,ടെന്ഷനുകള്‍ക്കും അവധി കൊടുത്ത്  വീടെന്ന പ്രിയപ്പെട്ട മാളത്തില്‍ ..ഒന്നുമറിയാതെ സുഖ മായി കുറെ കിടന്നു ഉറങ്ങ ണം...കുട്ടിയെ  നെഞ്ചില്‍ കിടത്തി , പ്രിയതമയെ ഹൃദയത്തോട് ചേര്‍ത്ത് പിടിച്ചു...അങ്ങനെ എല്ലാം മറന്നു സുഖ മായി കുറെ കിടന്നുറങ്ങ ണം !!
രാവിലെ ഉറക്കമുണര്‍ന്നു പറമ്പിലൂടെ നടന്നു പല്ല് തെയ്ക്കണം ,അമ്മയുടെ അടുക്കള തോട്ടത്തില്‍ കയറി പുഴു വന്നിട്ടുണ്ടോ എന്ന് നോക്കണം ,ചാഞ്ഞു നിന്ക്കുന്ന തായ്‌ തെങ്ങില്‍ നിന്നും  ഈര്‍ക്കിലി പൊട്ടിച്ചു നാവ് വടിച്ച് ,കിണറ്റിന്‍ കരയില്‍ മുഖവും ,വായും കഴുകി .വീട്ടിലെ  പശുവിന്റെ കറന്നെടുത്ത  പാലൊഴിച്ചു ചായ കുടിച്ചു.അച്ഛന്റെ ചാര് കസാരയില്‍ കിടന്നു  മാതൃഭൂമി,ദേശാഭിമാനി..പത്രങ്ങള്‍ അരിച്ചു പെറുക്കണം .കാച്ചെണ്ണ തേച്ചു സോപ്പും തോര്തുമെടുത്   ഇടചാലി  കുളത്തില്‍ പോയി നീന്തി കുളിക്കണം  .വീട്ടില്‍ വന്നു അടുക്കളയില്‍ പ്രിയതമയുടെ പശു നെയ്യില്‍ അപ്പപോള്‍ ചുട്ടെടുത്ത ദോശ ചമ്മന്തിയം ചേര്‍ത്  മതിയാവോളം കഴിക്കണം .അല്ലെങ്കില്‍ അമ്മ പാടത്തെ പണിക്കര്‍ക്കുണ്ടാകുന്ന പച്ച പപ്പായയും പയറും ചേര്‍ത്ത കറി യും ,കഞ്ഞിയും കൂടി ഒരു പിടുത്തം പിടിക്കണം .പാടത്തെ പണിയെടുക്കന്നവര്‍ക്ക് കഞ്ഞിയും,കറിയുമായി അമ്മക്ക് പിന്നാലെ കതിര്‍ മണികളെ തലോടി ചേറിന്റെ മണവും പേറി നടക്കണം 
ഒന്ന്‌ രണ്ടു കല്യാണങ്ങളില്‍ പങ്കെടുക്കണം...പച്ചടിയും, അവിയലും ,പാലടയും പഴ പ്രഥമനും കൂട്ടി മൂക്കുമുട്ടെ ഒരു സദ്യ യു ണ്ണ ണം.. .ഒരുച്ച മയക്കം ..
.വൈകുന്നേരങ്ങളില്‍  പെയ്യുന്ന മഴയില്‍, അമ്മയുടെ നാലുമണി പലഹാരവും ചായയും കുടിച്  പടിഞ്ഞാറെ വരാന്തയില്‍  ശീതനടിയും കൊണ്ട്  മഴയും കണ്ടങ്ങനെ ഇരിക്കുക..  
വടക്കെ  പറമ്പില്‍ പന്ത് കളിക്കാരുടെ കൂടെ ക്കൂടുക...കാലില്‍ നീര് വന്നു അമ്മുമ്മയുടെ കര്പ്പുരതൈലം ആരും കാണാതെ പുരട്ടണം ..ടീമി ന്റെ ക്കുടെ  ടൂര്‍നമെന്റി ല്‍ പങ്കെടുക്കണം ..കൂക്കി വിളിച്ചു ,സൈകിളില്‍ പറക്കണം. 
അന്തിക്ക് പാപ്പന്റെ കൂടെ കള്ള് ചെത്താന്‍ കൂട്ട് പോകണം ചെത്തിയിറങ്ങുന്ന നേരത്ത് തെങ്ങി ന്റെ ചുവട്ടില്‍ നിന്നും പതയുന്ന മധുരമുള്ള  കള്ളു ഒരു കുടുക്ക കുടിക്കണം !!  തോട്ടില്‍ ചാട്ടം  വെച്ച്  പരലും ബ്രാല്‍  മീനും പിടിക്കുക ..നല്ല മുളകിട്ട് വറ്റിച്ച മീന്‍ കറിയും കപ്പയും കൂടി കഴിക്കണം .
.ഒരു ജാഥ യില്‍ കൂടെ ക്കൂടി തൊണ്ട പൊട്ടു മാറ് ഉച്ചത്തില്‍ മുദ്രാവാക്യവും വിളിച്ചു ..മതി മറന്നു നടക്കുക !!രണ്ട് മൂന്ന് യുനിട്ടുകളില്‍ കൂടണം .
പടിയൂര്‍ തിയേറ്ററില്‍  പോയി മൂട്ട കടിയും കൊണ്ട് ഒരു അടിപൊളി  പടം കാണണം! ഇടക്ക് റീല്‍ കട്ടാകുബോള്‍  കൂക്കി വിളിക്കണം.
മുപ്പത്തി മുക്കോടി ദേവന്മാര്‍ സംഗമിക്കുന്ന ആറാട്ട് പുഴ പൂരത്തിനും,തൃശൂര്‍ പൂരവും വെടികെട്ടും കാണണം .കൂടല്‍മാണിക്യ ഉത്സവത്നു പത്നോന്നു ദിവസവും പോയി വെറുതെ ആ പടിഞ്ഞാറെ നടയില്‍ പരിപാടികളും കണ്ടഗനെ ഇരിക്കണം .
ചുറ്റുവട്ടത്തെഉത്സവ പറമ്പുകളില്‍ മേള ത്തിനൊപ്പം താളം പിടിക്കണം .വൈകുനെരത്തെ തയബക ആസ്വദിക്കണം രാത്രിയിലെ നാടകത്തിനു വരണം .
ഞങ്ങളുടെ ഗ്രമജോതി ക്ലബ്ബില്‍ കൂടുകരുമോന്നിച്ചു വെടി പറഞ്ഞു ,അടുത്ത വാര്‍ഷിക പരിപാടികളെ കുറിച്ച് ചര്‍ച്ച ചെയ്യണം .
താമരപ്പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്ന പാട വരബത്ത് മനസ്സില്‍  വിങ്ങുന്ന ചില സ്മരണകള്‍ കണ്ണ് നനയിക്കുന്നത് വരെ ഒറ്റക്കിരിക്കുക,
 .മുകളില്‍ പറഞ്ഞത് പോലെ ഒന്നും ഇപ്പോള്‍ നാട്ടിലില്ല എന്ന് എനിക്കും  നിങ്ങള്‍ക്കും അറിയാം 
എന്നാലും വെറുതെ മോഹികുവാന്‍ മോഹം !!

2011, മാർച്ച് 21, തിങ്കളാഴ്‌ച

എന്റെ ഗ്രാമം


എന്റെ ഗ്രാമം



ഓര്‍മ്മകള്‍ കഥപറയുമീയെറ്റെന്റെകൊച്ചു ഗ്രാമം .
സൂര്യനെ തൊഴുംകതിര്‍തൂമ്പയുംപൊന്‍ സൂര്യന്‍ തൊട്ടനുഗ്രഹിച്ചപാടവരമ്പും,
വെള്ളകുടവുമായ്‌ ഒരു കൂട്ടംചേമ്പിന്നിലയും,
മഴയൊടു കളിക്കാന്‍ വാഴകൂട്ടവും,
ആകാശത്തോടു കഥ പറയാന്‍ പൊന്കതിര്‍ പാടങ്ങളും ,
കാലങ്ങളറുത്തു മാറ്റിയനാടന്‍ മാവിന്‍ കൊമ്പും,
കഥകള്‍ക്കു കൊതി തീരാത്ത  പീടികത്തിണ്ണയും,
ഓര്‍മ്മകള്‍ കൂടു തീര്‍ത്തൊരുപറ്റംസുഹൃത്ത്‌ കൂട്ടവും,
എന്തിനും സമ്പല്‍സമൃദ്ധമീയെന്റെ ഗ്രാമം.
കള്ളക്കര്‍ക്കിടകം ഒളിപ്പിച്ച് വയ്ക്കുന്ന മഴയുടെ ശകതിയും ,
ചിങ്ങത്തിലെ സൂര്യകിരണങ്ങളില്‍ തിളങ്ങുന്ന   സ്വര്‍ണ്ണ കതിരുകള്‍ നിറഞ്ഞ നെല്‍പ്പാടങ്ങളും ,കൊയ്ത്തുപാട്ടും കറ്റമെതിക്കുന്ന താളവും ,തുറുചാര്‍ത്തലിന്റെ കാഴ്ചകളും എനിക്ക് അന്യമാവുകയാണ്.
മഴയത്ത് പാടവരമ്പിലൂടെ കുടയുമായ് മഴയെ അറിയാനുള്ള യാത്രകള്‍...തിമിർത്തു പെയ്യുന്ന മഴയിൽ നീന്തി തുടിച്ച കുളങ്ങൾ..ആനച്ചേമ്പിലയില്‍ മഴത്തുള്ളികള്‍ ഓടിക്കളിക്കുന്ന വെള്ളത്തുള്ളികള്‍...നിറഞ്ഞുകിടക്കുന്ന പാടത്തെ പന്തുകളിയും, എല്ലാം എല്ലാം ....




---------------------------------------------------------------------------------

ചരിത്രവും പോത്താനി ശിവക്ഷേത്ര മഹിമയും

നൂറ്റാണ്ടുകള്‍ പഴക്കമുള്ള പോത്താനി മഹാദേവക്ഷേത്രം അശരണരായ അനേകായിരം ഭക്തജനങ്ങള്‍ക്ക് അഭയസ്ഥാനമായി വിരാചിക്കുന്നു. പോത്തോടുകൂടിയ യമധര്‍മ്മരാജാവിനെ (കാലന്‍) നിഗ്രഹിച്ച മൃത്യുഞ്ജയ മൂര്‍ത്തിയായാണ് മഹാദേവന്‍ ഇവിടെ കുടികൊള്ളുന്നത്.

പോത്തോടുകൂടിയ കാലനെ നിഗ്രഹിച്ച മൂര്‍ത്തിയിരിക്കുന്ന സ്ഥലം എന്ന അര്‍ത്ഥത്തിലാണ് പോത്താനി എന്ന സ്ഥലപ്പേര് കൈവന്നത്. വിഘ്‌നാന്തകനായ ഗണപതിയും ഇവിടെ ഉപദേവനായി നിലകൊള്ളുന്നു.


നൂറ്റാണ്ടുകള്‍ക്കുമുമ്പ് ഇവിടെ ഉായിരുന്ന എടതിരിഞ്ഞി എന്ന ഇല്ലപ്പേരുള്ള ഒരു ബ്രാഹ്മണകുടുംബം സന്തതികളില്ലാതെ അന്യംനില്‍ക്കുന്ന ഘട്ടത്തില്‍ പട്ടാമ്പിയ്ക്കടുത്തുള്ള കൊടലൂര്‍ എന്ന സ്ഥലത്തുള്ള ഒരു നമ്പൂതിരി ഗൃഹത്തില്‍ നിന്നും ദത്തെടുക്കുകയുണ്ടായി.

ശിവഭക്തരായിരുന്ന കൊടല്ലൂര്‍ ഇല്ലക്കാര്‍ എടതിരിഞ്ഞിയിലേക്ക് ദത്ത് ഇരുന്ന ശേഷവും കൊടലൂര്‍ ശിവനെ സേവിച്ച് പോന്നിരുന്നു. കാലാന്തരത്തില്‍ മറ്റ് ഏഴ് ബ്രാഹ്മണകുടുംബക്കാരുടെ സഹായത്തോടെ കൊടലൂര്‍ ശിവനെ സങ്കല്പിച്ച് പ്രതിഷ്ഠ നടത്തിയതാണ് ഇന്ന് കാണുന്ന പോത്താനി ശിവക്ഷേത്രം.

കാലാന്തരത്തില്‍ പല ഊരാള കുടുംബങ്ങളും അന്യം നിന്ന് എടതിരിഞ്ഞി പോണല്ലൂര്‍, കൊരമ്പ്, എയ്ക്കാട് എന്നിവയാണ് ഇന്ന് നിലനില്‍ക്കുന്ന ഊരാള കുടുംബങ്ങള്‍. ക്ഷേത്രത്തിലെ താന്ത്രിക അവകാശം അണിമംഗലം മനക്കാര്‍ക്കാണ്.

മീനമാസത്തിലെ വെളുത്തവാവ് അടിസ്ഥാനപ്പെടുത്തി ഏഴ് ദിവസത്തെ ഉത്സവവും പോണല്ലൂര്‍ ഇല്ലക്കുളത്തില്‍ ആറാട്ട് (എടതിരിഞ്ഞി പോസ്റ്റാഫീസിന് സമീപത്തുള്ള മനയ്ക്കല്‍ പറമ്പ്) ആറാട്ട് വിളക്കോടുകൂടി തിരിച്ചെഴുന്നള്ളത്ത്, ശിവരാത്രി എന്നിവയായിരുന്നു ക്ഷേത്രത്തിലെ പ്രധാന ആഘോഷങ്ങള്‍.

ക്രിസ്തുവര്‍ഷം 1883ല്‍ എടതിരിഞ്ഞി ഇല്ലത്തെ പരമേശ്വരന്‍ നമ്പൂതിരി ക്ഷേത്രം ഇന്ന് കാണുന്ന വിധത്തില്‍ പുതുക്കിപ്പണിയുകയും നവീകരണ കലശം നടത്തുകയും ചെയ്തു. കലശത്തിനുശേഷം മകരമാസത്തിലെ തിരുവാതിര നാളില്‍ ആറാട്ട് വരുന്ന വിധത്തില്‍ ഉത്സവം
നിശ്ചയിക്കുകയും ചെയ്തു. ആറാട്ട് ക്ഷേത്രക്കുളത്തിലേക്ക് മാറ്റുകയും ചെയ്തു.
മകരമാസത്തിലെ അവിട്ടം നാളില്‍ പ്രതിഷ്ഠാദിനം,
ശിവരാത്രി,
കര്‍ക്കിടകമാസത്തിലെ അത്തംനാളില്‍ ഇല്ലംനിറ,
ചിങ്ങം ഒന്നിന് നിറപ്പുത്തിരി എന്നിവയാണ് ക്ഷേത്രത്തിലെ മറ്റ് വിശേഷദിവസങ്ങള്‍.
കലശത്തിന് ശേഷം ക്ഷേത്രവും, ക്ഷേത്രംവക വസ്തുക്കളും കൊച്ചിരാജാവിനെ ഏല്‍പ്പിക്കുകയും രാജഭരണം അവസാനിച്ചപ്പോള്‍ കൊച്ചിമഹാരാജാവിന്റെ അധീനതയിലുണ്ടായിരുന്ന മറ്റ്‌ക്ഷേത്രങ്ങളെപ്പോലെ ഈ ക്ഷേത്രവും കൊച്ചിന്‍ ദേവസ്വം ബോര്‍ഡില്‍ ലയിക്കുകയും ചെയ്തു.

---------------------------------------------------------------------------------




2011, ഫെബ്രുവരി 3, വ്യാഴാഴ്‌ച

നാളികേരം


നാളികേരം ...............
ഒരു കാലത്ത് തെങ്ങിന്‍ തോപ്പുകള്‍ തറവാടിതതിനെ അടയാളമായിരുന്നു .ഒന്നോ രണ്ടോ ഏക്കര്‍
തെങ്ങിന്‍തോപ്പ് ഉള്ളവര്‍ നാട്ടിലെ പ്രമാനിമാരാന്.ഇന്നും അങ്ങനെ തന്നെ . അടുത്തകാലം വരെ വലിയ പറമ്പുകളിലെ തെങ്ങ് കയറ്റ ദിവസങ്ങള്‍ ബഹു രസമാ .വിശാലമായ പറമ്പുകളില്‍ പത്ത് പതിനഞ്ചു പണിക്കാര്‍ തെങ്ങ് കയറുന്നതും തേങ്ങ ഉടക്കുന്നതുമെല്ലാം കുട്ടികള്ക് ഉല്‍സവമാ .തേങ്ങയുടെ വെള്ളം കുടിച്ചും ഉണ്ണിപ്പുര ഉണ്ടാക്കി കളിച്ചും ഒഴിവു ദിവസം ശെരിക്കും ആഘോഷിക്കും .
കാലം മാറി .വലിയ പറമ്പുകള്‍ ഇല്ല എന്ന് തന്നെ പറയാം .ഉള്ള തെങ്ങുകള്‍ കയറാന്‍ ആളുകളെ കിട്ടാനില്ല .പുതിയ തലമുറ ആ പണി പഠിക്കുന്നില്ല .
വീട്ടിലെ ആവശ്യത്തിനു പോലും നാളികേരം കിട്ടാത്ത അവസ്ത്തയാ നാട്ടില്‍ .റിയല്‍ എസ്റ്റേറ്റ്‌ വ്യാപകമായതോടെ പറമ്പില്‍ പണി നടത്ത്താതായി ,വളം നല്കാതായി ,ഫലമോ തെങ്ങ് കൃഷി ഇല്ലാതായി കൊണ്ടിരിക്കുന്നു .സ്ഥലത്തിനു മോഹവില കിട്ടുമ്പോള്‍ ആരാണ് ഈ കൃഷി ആശ്രയിക്കുക .കാല ക്രമേണ നെല്‍ കൃഷി പോലെ ഇതും ഇല്ലാതാകും.ഭാവിയില്‍ നിറയെ കുലകളുമായി
നില്‍ക്കുന്ന തെങ്ങുകള്‍ ഒര്മയാകും .
പല അസുഖങ്ങള്‍ക്കും  ഇളനീര്‍ ഔഷടമാണ് .അടെല്ലാം  ഇനി കോള വാങ്ങുന്ന പോലെ വാങ്ങേണ്ടി വരുമല്ലോ ....?