പൂ.... വ്‌യ്, നീട്ടിയുള്ള ആ കൂവല്‍ അകലെ നിന്നുകേട്ടാല്‍ തന്നെ ആഗ്രാമാത്തിലെ ആളുകള്‍ക്ക് ഉറപ്പായി
ഇന്ന് മീനുന്ടെന്നു . തണുത്ത വെളുപ്പാന്‍ കാലത്തും തണുപ്പിനെ വകവെക്കാതെ ഒരു കൊട്ട മത്തിയുമായ്
ഓരോ വീട്ടുപടിക്കലും വന്നെത്തുന്ന ആ മീന്‍ കാരനെ കാണാനും,നര്‍മത്തില്‍ ചാലിച്ച കുഷലന്യോഷണം
കേള്‍ക്കാനും വീട്ടിലെകാര്‍ന്നവന്‍മാര്‍ മുതല്‍ കുട്ടികള്‍ വരെ ആ മീന്കൊട്ടക്ക് ചുറ്റുംകൂടും.സൈക്കിളിനു പിന്നിൽ
ഗ്രഹണി പിടിച്ച പയ്യന്‍ ചക്കക്കൂട്ടാന്‍ കണ്ടപോലെ മീന്‍കുട്ടയ്ക്കു നോക്കി കുരച്ചുകൊണ്ട് നാവും നീട്ടി ഓടുന്ന
പട്ടിയും കുറേ പൂച്ച്കളും."മീൻ കറി വെച്ചാ പിന്നെ 2 നേരത്തേക്കും വേറേ കറിയൊന്നും വേണ്ട ,അവനാനെന്നു വച്ചാൽ മീൻ കറിയില്ലാ തെ ഊണെറങ്ങില്ല..."അമ്മമ്മാർ പരസ്പരം പറയും.ഒരു ദിവസം മീൻ കാരനെ കണ്ടില്ലെങ്ങിൽ.
അന്നത്തെ കാര്യം ആകനെ തകരാറില്ലാകും.
“ഹോയ്! മീനെന്താ?“ മതിലിന്റപ്പുറത്ത് നിന്നോരു വിളി!
സഡന്‍ ബ്രേക്കിട്ടു സൈക്കിള്‍ നിര്‍ത്തി തിരിഞ്ഞു നോക്കി...
‘പെടക്കണ ഒരു കിലോ അയില തരട്ടെ?!‘ മതിലിന്റപ്പുറത്ത് നിക്കണ അയ്മുനയെ നോക്കി വെളുക്കെ ചിരിച്ചു കൊണ്ട് അയ്മുട്ടിക്ക ചോദിച്ചു
പാവപെട്ടവന്റെയും,പണക്കാരന്റെയും പ്രിയപെട്ട മീൻ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ