2011, ഏപ്രിൽ 27, ബുധനാഴ്‌ച

ഒരു വട്ടം കൂടി ..


 ഒരു വട്ടം കൂടി ആ ഗതകാല സ്മരണ കള്‍ തന്‍ പ്രദക്ഷിണ   വഴിയിലൂടെകടന്നു പോകുകയാണ്  
തിരക്കുകള്‍ക്കും,ടെന്ഷനുകള്‍ക്കും അവധി കൊടുത്ത്  വീടെന്ന പ്രിയപ്പെട്ട മാളത്തില്‍ ..ഒന്നുമറിയാതെ സുഖ മായി കുറെ കിടന്നു ഉറങ്ങ ണം...കുട്ടിയെ  നെഞ്ചില്‍ കിടത്തി , പ്രിയതമയെ ഹൃദയത്തോട് ചേര്‍ത്ത് പിടിച്ചു...അങ്ങനെ എല്ലാം മറന്നു സുഖ മായി കുറെ കിടന്നുറങ്ങ ണം !!
രാവിലെ ഉറക്കമുണര്‍ന്നു പറമ്പിലൂടെ നടന്നു പല്ല് തെയ്ക്കണം ,അമ്മയുടെ അടുക്കള തോട്ടത്തില്‍ കയറി പുഴു വന്നിട്ടുണ്ടോ എന്ന് നോക്കണം ,ചാഞ്ഞു നിന്ക്കുന്ന തായ്‌ തെങ്ങില്‍ നിന്നും  ഈര്‍ക്കിലി പൊട്ടിച്ചു നാവ് വടിച്ച് ,കിണറ്റിന്‍ കരയില്‍ മുഖവും ,വായും കഴുകി .വീട്ടിലെ  പശുവിന്റെ കറന്നെടുത്ത  പാലൊഴിച്ചു ചായ കുടിച്ചു.അച്ഛന്റെ ചാര് കസാരയില്‍ കിടന്നു  മാതൃഭൂമി,ദേശാഭിമാനി..പത്രങ്ങള്‍ അരിച്ചു പെറുക്കണം .കാച്ചെണ്ണ തേച്ചു സോപ്പും തോര്തുമെടുത്   ഇടചാലി  കുളത്തില്‍ പോയി നീന്തി കുളിക്കണം  .വീട്ടില്‍ വന്നു അടുക്കളയില്‍ പ്രിയതമയുടെ പശു നെയ്യില്‍ അപ്പപോള്‍ ചുട്ടെടുത്ത ദോശ ചമ്മന്തിയം ചേര്‍ത്  മതിയാവോളം കഴിക്കണം .അല്ലെങ്കില്‍ അമ്മ പാടത്തെ പണിക്കര്‍ക്കുണ്ടാകുന്ന പച്ച പപ്പായയും പയറും ചേര്‍ത്ത കറി യും ,കഞ്ഞിയും കൂടി ഒരു പിടുത്തം പിടിക്കണം .പാടത്തെ പണിയെടുക്കന്നവര്‍ക്ക് കഞ്ഞിയും,കറിയുമായി അമ്മക്ക് പിന്നാലെ കതിര്‍ മണികളെ തലോടി ചേറിന്റെ മണവും പേറി നടക്കണം 
ഒന്ന്‌ രണ്ടു കല്യാണങ്ങളില്‍ പങ്കെടുക്കണം...പച്ചടിയും, അവിയലും ,പാലടയും പഴ പ്രഥമനും കൂട്ടി മൂക്കുമുട്ടെ ഒരു സദ്യ യു ണ്ണ ണം.. .ഒരുച്ച മയക്കം ..
.വൈകുന്നേരങ്ങളില്‍  പെയ്യുന്ന മഴയില്‍, അമ്മയുടെ നാലുമണി പലഹാരവും ചായയും കുടിച്  പടിഞ്ഞാറെ വരാന്തയില്‍  ശീതനടിയും കൊണ്ട്  മഴയും കണ്ടങ്ങനെ ഇരിക്കുക..  
വടക്കെ  പറമ്പില്‍ പന്ത് കളിക്കാരുടെ കൂടെ ക്കൂടുക...കാലില്‍ നീര് വന്നു അമ്മുമ്മയുടെ കര്പ്പുരതൈലം ആരും കാണാതെ പുരട്ടണം ..ടീമി ന്റെ ക്കുടെ  ടൂര്‍നമെന്റി ല്‍ പങ്കെടുക്കണം ..കൂക്കി വിളിച്ചു ,സൈകിളില്‍ പറക്കണം. 
അന്തിക്ക് പാപ്പന്റെ കൂടെ കള്ള് ചെത്താന്‍ കൂട്ട് പോകണം ചെത്തിയിറങ്ങുന്ന നേരത്ത് തെങ്ങി ന്റെ ചുവട്ടില്‍ നിന്നും പതയുന്ന മധുരമുള്ള  കള്ളു ഒരു കുടുക്ക കുടിക്കണം !!  തോട്ടില്‍ ചാട്ടം  വെച്ച്  പരലും ബ്രാല്‍  മീനും പിടിക്കുക ..നല്ല മുളകിട്ട് വറ്റിച്ച മീന്‍ കറിയും കപ്പയും കൂടി കഴിക്കണം .
.ഒരു ജാഥ യില്‍ കൂടെ ക്കൂടി തൊണ്ട പൊട്ടു മാറ് ഉച്ചത്തില്‍ മുദ്രാവാക്യവും വിളിച്ചു ..മതി മറന്നു നടക്കുക !!രണ്ട് മൂന്ന് യുനിട്ടുകളില്‍ കൂടണം .
പടിയൂര്‍ തിയേറ്ററില്‍  പോയി മൂട്ട കടിയും കൊണ്ട് ഒരു അടിപൊളി  പടം കാണണം! ഇടക്ക് റീല്‍ കട്ടാകുബോള്‍  കൂക്കി വിളിക്കണം.
മുപ്പത്തി മുക്കോടി ദേവന്മാര്‍ സംഗമിക്കുന്ന ആറാട്ട് പുഴ പൂരത്തിനും,തൃശൂര്‍ പൂരവും വെടികെട്ടും കാണണം .കൂടല്‍മാണിക്യ ഉത്സവത്നു പത്നോന്നു ദിവസവും പോയി വെറുതെ ആ പടിഞ്ഞാറെ നടയില്‍ പരിപാടികളും കണ്ടഗനെ ഇരിക്കണം .
ചുറ്റുവട്ടത്തെഉത്സവ പറമ്പുകളില്‍ മേള ത്തിനൊപ്പം താളം പിടിക്കണം .വൈകുനെരത്തെ തയബക ആസ്വദിക്കണം രാത്രിയിലെ നാടകത്തിനു വരണം .
ഞങ്ങളുടെ ഗ്രമജോതി ക്ലബ്ബില്‍ കൂടുകരുമോന്നിച്ചു വെടി പറഞ്ഞു ,അടുത്ത വാര്‍ഷിക പരിപാടികളെ കുറിച്ച് ചര്‍ച്ച ചെയ്യണം .
താമരപ്പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്ന പാട വരബത്ത് മനസ്സില്‍  വിങ്ങുന്ന ചില സ്മരണകള്‍ കണ്ണ് നനയിക്കുന്നത് വരെ ഒറ്റക്കിരിക്കുക,
 .മുകളില്‍ പറഞ്ഞത് പോലെ ഒന്നും ഇപ്പോള്‍ നാട്ടിലില്ല എന്ന് എനിക്കും  നിങ്ങള്‍ക്കും അറിയാം 
എന്നാലും വെറുതെ മോഹികുവാന്‍ മോഹം !!

2011, മാർച്ച് 21, തിങ്കളാഴ്‌ച

എന്റെ ഗ്രാമം


എന്റെ ഗ്രാമം



ഓര്‍മ്മകള്‍ കഥപറയുമീയെറ്റെന്റെകൊച്ചു ഗ്രാമം .
സൂര്യനെ തൊഴുംകതിര്‍തൂമ്പയുംപൊന്‍ സൂര്യന്‍ തൊട്ടനുഗ്രഹിച്ചപാടവരമ്പും,
വെള്ളകുടവുമായ്‌ ഒരു കൂട്ടംചേമ്പിന്നിലയും,
മഴയൊടു കളിക്കാന്‍ വാഴകൂട്ടവും,
ആകാശത്തോടു കഥ പറയാന്‍ പൊന്കതിര്‍ പാടങ്ങളും ,
കാലങ്ങളറുത്തു മാറ്റിയനാടന്‍ മാവിന്‍ കൊമ്പും,
കഥകള്‍ക്കു കൊതി തീരാത്ത  പീടികത്തിണ്ണയും,
ഓര്‍മ്മകള്‍ കൂടു തീര്‍ത്തൊരുപറ്റംസുഹൃത്ത്‌ കൂട്ടവും,
എന്തിനും സമ്പല്‍സമൃദ്ധമീയെന്റെ ഗ്രാമം.
കള്ളക്കര്‍ക്കിടകം ഒളിപ്പിച്ച് വയ്ക്കുന്ന മഴയുടെ ശകതിയും ,
ചിങ്ങത്തിലെ സൂര്യകിരണങ്ങളില്‍ തിളങ്ങുന്ന   സ്വര്‍ണ്ണ കതിരുകള്‍ നിറഞ്ഞ നെല്‍പ്പാടങ്ങളും ,കൊയ്ത്തുപാട്ടും കറ്റമെതിക്കുന്ന താളവും ,തുറുചാര്‍ത്തലിന്റെ കാഴ്ചകളും എനിക്ക് അന്യമാവുകയാണ്.
മഴയത്ത് പാടവരമ്പിലൂടെ കുടയുമായ് മഴയെ അറിയാനുള്ള യാത്രകള്‍...തിമിർത്തു പെയ്യുന്ന മഴയിൽ നീന്തി തുടിച്ച കുളങ്ങൾ..ആനച്ചേമ്പിലയില്‍ മഴത്തുള്ളികള്‍ ഓടിക്കളിക്കുന്ന വെള്ളത്തുള്ളികള്‍...നിറഞ്ഞുകിടക്കുന്ന പാടത്തെ പന്തുകളിയും, എല്ലാം എല്ലാം ....




---------------------------------------------------------------------------------

ചരിത്രവും പോത്താനി ശിവക്ഷേത്ര മഹിമയും

നൂറ്റാണ്ടുകള്‍ പഴക്കമുള്ള പോത്താനി മഹാദേവക്ഷേത്രം അശരണരായ അനേകായിരം ഭക്തജനങ്ങള്‍ക്ക് അഭയസ്ഥാനമായി വിരാചിക്കുന്നു. പോത്തോടുകൂടിയ യമധര്‍മ്മരാജാവിനെ (കാലന്‍) നിഗ്രഹിച്ച മൃത്യുഞ്ജയ മൂര്‍ത്തിയായാണ് മഹാദേവന്‍ ഇവിടെ കുടികൊള്ളുന്നത്.

പോത്തോടുകൂടിയ കാലനെ നിഗ്രഹിച്ച മൂര്‍ത്തിയിരിക്കുന്ന സ്ഥലം എന്ന അര്‍ത്ഥത്തിലാണ് പോത്താനി എന്ന സ്ഥലപ്പേര് കൈവന്നത്. വിഘ്‌നാന്തകനായ ഗണപതിയും ഇവിടെ ഉപദേവനായി നിലകൊള്ളുന്നു.


നൂറ്റാണ്ടുകള്‍ക്കുമുമ്പ് ഇവിടെ ഉായിരുന്ന എടതിരിഞ്ഞി എന്ന ഇല്ലപ്പേരുള്ള ഒരു ബ്രാഹ്മണകുടുംബം സന്തതികളില്ലാതെ അന്യംനില്‍ക്കുന്ന ഘട്ടത്തില്‍ പട്ടാമ്പിയ്ക്കടുത്തുള്ള കൊടലൂര്‍ എന്ന സ്ഥലത്തുള്ള ഒരു നമ്പൂതിരി ഗൃഹത്തില്‍ നിന്നും ദത്തെടുക്കുകയുണ്ടായി.

ശിവഭക്തരായിരുന്ന കൊടല്ലൂര്‍ ഇല്ലക്കാര്‍ എടതിരിഞ്ഞിയിലേക്ക് ദത്ത് ഇരുന്ന ശേഷവും കൊടലൂര്‍ ശിവനെ സേവിച്ച് പോന്നിരുന്നു. കാലാന്തരത്തില്‍ മറ്റ് ഏഴ് ബ്രാഹ്മണകുടുംബക്കാരുടെ സഹായത്തോടെ കൊടലൂര്‍ ശിവനെ സങ്കല്പിച്ച് പ്രതിഷ്ഠ നടത്തിയതാണ് ഇന്ന് കാണുന്ന പോത്താനി ശിവക്ഷേത്രം.

കാലാന്തരത്തില്‍ പല ഊരാള കുടുംബങ്ങളും അന്യം നിന്ന് എടതിരിഞ്ഞി പോണല്ലൂര്‍, കൊരമ്പ്, എയ്ക്കാട് എന്നിവയാണ് ഇന്ന് നിലനില്‍ക്കുന്ന ഊരാള കുടുംബങ്ങള്‍. ക്ഷേത്രത്തിലെ താന്ത്രിക അവകാശം അണിമംഗലം മനക്കാര്‍ക്കാണ്.

മീനമാസത്തിലെ വെളുത്തവാവ് അടിസ്ഥാനപ്പെടുത്തി ഏഴ് ദിവസത്തെ ഉത്സവവും പോണല്ലൂര്‍ ഇല്ലക്കുളത്തില്‍ ആറാട്ട് (എടതിരിഞ്ഞി പോസ്റ്റാഫീസിന് സമീപത്തുള്ള മനയ്ക്കല്‍ പറമ്പ്) ആറാട്ട് വിളക്കോടുകൂടി തിരിച്ചെഴുന്നള്ളത്ത്, ശിവരാത്രി എന്നിവയായിരുന്നു ക്ഷേത്രത്തിലെ പ്രധാന ആഘോഷങ്ങള്‍.

ക്രിസ്തുവര്‍ഷം 1883ല്‍ എടതിരിഞ്ഞി ഇല്ലത്തെ പരമേശ്വരന്‍ നമ്പൂതിരി ക്ഷേത്രം ഇന്ന് കാണുന്ന വിധത്തില്‍ പുതുക്കിപ്പണിയുകയും നവീകരണ കലശം നടത്തുകയും ചെയ്തു. കലശത്തിനുശേഷം മകരമാസത്തിലെ തിരുവാതിര നാളില്‍ ആറാട്ട് വരുന്ന വിധത്തില്‍ ഉത്സവം
നിശ്ചയിക്കുകയും ചെയ്തു. ആറാട്ട് ക്ഷേത്രക്കുളത്തിലേക്ക് മാറ്റുകയും ചെയ്തു.
മകരമാസത്തിലെ അവിട്ടം നാളില്‍ പ്രതിഷ്ഠാദിനം,
ശിവരാത്രി,
കര്‍ക്കിടകമാസത്തിലെ അത്തംനാളില്‍ ഇല്ലംനിറ,
ചിങ്ങം ഒന്നിന് നിറപ്പുത്തിരി എന്നിവയാണ് ക്ഷേത്രത്തിലെ മറ്റ് വിശേഷദിവസങ്ങള്‍.
കലശത്തിന് ശേഷം ക്ഷേത്രവും, ക്ഷേത്രംവക വസ്തുക്കളും കൊച്ചിരാജാവിനെ ഏല്‍പ്പിക്കുകയും രാജഭരണം അവസാനിച്ചപ്പോള്‍ കൊച്ചിമഹാരാജാവിന്റെ അധീനതയിലുണ്ടായിരുന്ന മറ്റ്‌ക്ഷേത്രങ്ങളെപ്പോലെ ഈ ക്ഷേത്രവും കൊച്ചിന്‍ ദേവസ്വം ബോര്‍ഡില്‍ ലയിക്കുകയും ചെയ്തു.

---------------------------------------------------------------------------------




2011, ഫെബ്രുവരി 3, വ്യാഴാഴ്‌ച

നാളികേരം


നാളികേരം ...............
ഒരു കാലത്ത് തെങ്ങിന്‍ തോപ്പുകള്‍ തറവാടിതതിനെ അടയാളമായിരുന്നു .ഒന്നോ രണ്ടോ ഏക്കര്‍
തെങ്ങിന്‍തോപ്പ് ഉള്ളവര്‍ നാട്ടിലെ പ്രമാനിമാരാന്.ഇന്നും അങ്ങനെ തന്നെ . അടുത്തകാലം വരെ വലിയ പറമ്പുകളിലെ തെങ്ങ് കയറ്റ ദിവസങ്ങള്‍ ബഹു രസമാ .വിശാലമായ പറമ്പുകളില്‍ പത്ത് പതിനഞ്ചു പണിക്കാര്‍ തെങ്ങ് കയറുന്നതും തേങ്ങ ഉടക്കുന്നതുമെല്ലാം കുട്ടികള്ക് ഉല്‍സവമാ .തേങ്ങയുടെ വെള്ളം കുടിച്ചും ഉണ്ണിപ്പുര ഉണ്ടാക്കി കളിച്ചും ഒഴിവു ദിവസം ശെരിക്കും ആഘോഷിക്കും .
കാലം മാറി .വലിയ പറമ്പുകള്‍ ഇല്ല എന്ന് തന്നെ പറയാം .ഉള്ള തെങ്ങുകള്‍ കയറാന്‍ ആളുകളെ കിട്ടാനില്ല .പുതിയ തലമുറ ആ പണി പഠിക്കുന്നില്ല .
വീട്ടിലെ ആവശ്യത്തിനു പോലും നാളികേരം കിട്ടാത്ത അവസ്ത്തയാ നാട്ടില്‍ .റിയല്‍ എസ്റ്റേറ്റ്‌ വ്യാപകമായതോടെ പറമ്പില്‍ പണി നടത്ത്താതായി ,വളം നല്കാതായി ,ഫലമോ തെങ്ങ് കൃഷി ഇല്ലാതായി കൊണ്ടിരിക്കുന്നു .സ്ഥലത്തിനു മോഹവില കിട്ടുമ്പോള്‍ ആരാണ് ഈ കൃഷി ആശ്രയിക്കുക .കാല ക്രമേണ നെല്‍ കൃഷി പോലെ ഇതും ഇല്ലാതാകും.ഭാവിയില്‍ നിറയെ കുലകളുമായി
നില്‍ക്കുന്ന തെങ്ങുകള്‍ ഒര്മയാകും .
പല അസുഖങ്ങള്‍ക്കും  ഇളനീര്‍ ഔഷടമാണ് .അടെല്ലാം  ഇനി കോള വാങ്ങുന്ന പോലെ വാങ്ങേണ്ടി വരുമല്ലോ ....?

പൂ.... വ്‌യ്.....മീൻ .


പൂ.... വ്‌യ്, നീട്ടിയുള്ള ആ കൂവല്‍ അകലെ നിന്നുകേട്ടാല്‍ തന്നെ ആഗ്രാമാത്തിലെ ആളുകള്‍ക്ക് ഉറപ്പായി
ഇന്ന് മീനുന്ടെന്നു . തണുത്ത വെളുപ്പാന്‍ കാലത്തും തണുപ്പിനെ വകവെക്കാതെ ഒരു കൊട്ട മത്തിയുമായ്
ഓരോ വീട്ടുപടിക്കലും വന്നെത്തുന്ന ആ മീന്‍ കാരനെ കാണാനും,നര്‍മത്തില്‍ ചാലിച്ച  കുഷലന്യോഷണം
കേള്‍ക്കാനും വീട്ടിലെകാര്‍ന്നവന്‍മാര്‍ മുതല്‍ കുട്ടികള്‍ വരെ ആ മീന്കൊട്ടക്ക് ചുറ്റുംകൂടും.സൈക്കിളിനു പിന്നിൽ
ഗ്രഹണി പിടിച്ച പയ്യന്‍ ചക്കക്കൂട്ടാന്‍ കണ്ടപോലെ മീന്‍കുട്ടയ്ക്കു  നോക്കി കുരച്ചുകൊണ്ട്  നാവും നീട്ടി ഓടുന്ന  
പട്ടിയും കുറേ പൂച്ച്കളും."മീൻ കറി വെച്ചാ പിന്നെ 2 നേരത്തേക്കും വേറേ കറിയൊന്നും വേണ്ട ,അവനാനെന്നു വച്ചാൽ മീൻ കറിയില്ലാ തെ ഊണെറങ്ങില്ല..."അമ്മമ്മാർ പരസ്പരം പറയും.ഒരു ദിവസം മീൻ കാരനെ കണ്ടില്ലെങ്ങിൽ.
അന്നത്തെ കാര്യം ആകനെ തകരാറില്ലാകും. 
“ഹോയ്! മീനെന്താ?“ മതിലിന്റപ്പുറത്ത് നിന്നോരു വിളി! 
 സഡന്‍ ബ്രേക്കിട്ടു സൈക്കിള്‍ നിര്‍ത്തി തിരിഞ്ഞു നോക്കി... 
‘പെടക്കണ ഒരു കിലോ അയില തരട്ടെ?!‘ മതിലിന്റപ്പുറത്ത് നിക്കണ അയ്മുനയെ നോക്കി വെളുക്കെ ചിരിച്ചു കൊണ്ട് അയ്മുട്ടിക്ക ചോദിച്ചു
പാവപെട്ടവന്റെയും,പണക്കാരന്റെയും പ്രിയപെട്ട മീൻ